“ആവശ്യത്തിലും കൂടുതൽ”
വചനം
പുറപ്പാട് 36 : 7
കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
നിരീക്ഷണം
യസ്രായേൽ ജനം മരുഭൂമിയിൽ പാർക്കുമ്പോൾ ദൈവസാന്നിധ്യം ഇറങ്ങി വസിക്കുന്നതിനായി ഒരു സമാഗമനകൂടാരം പണിയുന്നതിനെക്കുറിച്ചാണ് ഈ വാക്യത്തിൽ വിവരിച്ചിരിക്കുന്നത്. ഇത് 40 വർഷത്ത ഉപയോഗത്തിനായിരുന്നു. അത് താല്ക്കാലികവും എടുത്തുകൊണ്ട് പോകത്തക്കതുമായതുകൊണ്ട് അത് മികച്ച വൈദഗ്ധ്യത്തോടുകൂടെ നിർമ്മിക്കേണ്ടേയിരുന്നു. അതിനാവശ്യമായ സാധനങ്ങൾ വളരെ ആയിരുന്നു. മോശ നേരത്തേ ജനങ്ങളേട് പറഞ്ഞിരുന്നു കൂടാരം പണിയുന്നതിനായുള്ള വഴിപാടുകളെക്കുറിച്ച് നിങ്ങൾ ചിന്തിക്കുയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന്. ആളുകൾ വളരെ അധികം പണം കൊണ്ടുവന്നതിനാൽ മോശ അവരെ തടയേണ്ടി വന്നു, അവരുടെ ആ അവശ്യം പൂർത്തീകരിക്കുവാൻ വേണ്ടതിലും അധികം സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് മോശ അവരോട് പറഞ്ഞു.
പ്രായോഗീകം
ധാരാളമായി കൊടുക്കുന്നവന് സ്വർഗ്ഗീയ പ്രതിഫലം ധാരാളൺ ലഭിക്കും. യിസ്രായേൽ ജനം ദൈവം തങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങൾ ഒന്നിനുപുറകേ ഒന്നായി ചെയ്യുന്നത് കണ്ടവരായിരുന്നു. അതിനാൽ കൊടുക്കുന്ന കാര്യത്തിൽ അവരുടെ ഹൃദയം നിറഞ്ഞ് അവർ ധാരാളം നൽകി. അതിൽ അവർ ദൈവത്തെ വളരെ സ്നേഹിച്ചു. അവർ പലകാര്യത്തിലും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും മരുഭൂമിയലെ അവരുടെ ഓരോ ചുവടും നയിച്ചത് അവരുടെ ദാവമായ യഹോവയാണ് എന്നത് അവർക്ക് നന്നായി ഓർമ്മയുണ്ട്. അവരെ നശിപ്പിക്കുക എന്നതല്ല മറിച്ച് അവരെ അനുഗ്രഹിക്കുക എന്നതായിരുന്നു ദൈവത്തിന്റെ ആഗ്രഹമെന്ന് അവർക്ക് ഹൃദയത്തിൽ അറിയാമയിരുന്നു. അങ്ങനെ ദൈവപുരുഷനായ മോശ, യഹോവയായ ദൈവത്തിന് ഒരു കൂടാരം പണിയുവാൻ വഴിപാടുകൾ കൊണ്ടവരുവാൻ ആവശ്യപ്പെട്ടു, ആളുകൾ അധികമായി കൊണ്ടുവന്നു. രാവിലെതോറും അവർ സമർദ്ധമായ വഴിപാടുകളമായി മോശയുടെ അടുക്കൽ വന്നു. മോശ ഒടുവിൽ കൈ ഉയർത്തി, മതി, മതി എന്ന് പറയുവോളം അതിശക്തമായി ജനം കൊടണ്ടുവന്നുകൊണ്ടെയിരുന്നു. അതുപോലെ നമ്മുടെ ഹൃദയത്തെയും ധാരാളം കൊടുക്കുന്നതിനായി സജ്ജമാക്കണം. മോശ, കിട്ടിയ സാധനങ്ങൾ നമുക്ക് ആവശ്യത്തിലധികമായി ഇനി കൊണ്ടുവരുന്നത് നിർത്തണം, എന്ന് ഉറപ്പിച്ചുപറയുവാൻ ഇടയായി.
പ്രാർത്ഥന
പ്രീയ യേശുവേ,
ഔദാര്യമുള്ള നല്ലൊരു ഹൃദയം എനിക്കു നൽകി എന്നെ അനുഗ്രഹിക്കുമാറാകേണമേ. ആമേൻ