“യേശുവിനായി സമയം കണ്ടെത്തുക”
വചനം
1 ശമുവേൽ 12:24
യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.
നിരീക്ഷണം
യിസ്രായേലിന്റെ നേതാവെന്ന നിലയിലുള്ള തന്റെ പ്രാഥമീക പങ്ക് ശമുവേൽ പ്രവാചകൻ അവസാനിപ്പിച്ചിരിക്കുന്നു. ശൗൽ യിസ്രായേലിന്റെ ആദ്യത്തെ രാജാവാകുന്നതിന്മുമ്പ്, ശമുവേൽ തന്റെ അവസാന പ്രസംഗം എന്ന് വിളക്കാവുന്ന ഒരു പ്രസംഗം നടത്തി. ഉപസംഹാരമായി അദ്ദേഹം ശക്തമായ ഒരു പ്രസ്ഥാവന നടത്തി. നീ എന്ത് പ്രവൃത്തി ചെയ്താലും സ്വർഗ്ഗത്തിലെ മഹനായ ദൈവത്തെ ഭയപ്പെടുക. നമുക്കുള്ളതെല്ലാം കൊണ്ട് ദൈവത്തെ സേവിക്കുക. ദൈവം ചെയ്ത അത്ഭുതങ്ങൾ ഒന്നും ഒരിക്കലും മറക്കാതിരിക്കുക.
പ്രായേഗീകം
യേശുവിന് മഹത്വകൊടുക്കുവാൻ നമ്മുടെ ജീവിത്തിൽ സമയമെടുക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ശമുവേൽ പ്രവാചകൻ യിസ്രായേൽ ജനങ്ങളോട് പറയുന്നു. നിങ്ങളെ പരാജയപ്പെടുത്തുന്ന രാജാക്കന്മാർ നിങ്ങൾക്കുണ്ടാകാം. നിങ്ങളെ പരാജയപ്പെടുത്തുന്ന യജമാനന്മാർ നിങ്ങൾക്ക് ഉണ്ടാകാം. നിങ്ങളെ പരാജയപ്പെടുത്തുന്ന ഭാര്യയോ ഭർത്താവോ നിങ്ങൾക്കുണ്ടാകാം. നിങ്ങളെ പരാജയരപ്പെടുത്തുന്ന കുട്ടികൾ നിങ്ങൾക്കുണ്ടാകാം. എന്നാൽ യേശു നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല. തിരുവെളിത്തുകളുടെ ആരംഭം മുതൽ അവസാനം വരെ വായിച്ചാൽ യോശു ഒരിക്കലും ആരേയും പരാജയപ്പെടുത്തിയിട്ടില്ലെന്ന് നമുക്ക് കാണുവാൻ കഴിയും. ക്രിസ്ത്യൻ മിഷനറിമാരെയും രക്തസാക്ഷികളുടെയും കഥ നാം വായിച്ചിട്ടുണ്ട്. ഓരോ രക്തസാക്ഷികളായ പുരുഷനും സ്ത്രീയും പറയും … യേശു എന്നെ ഒരിക്കലും പരാജയപ്പെടുത്തിയിട്ടില്ല എന്ന്. നാം ഓരോരുത്തരും കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ നാം ഓരോരുത്തരും ഇതുവരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ല, ഒരിക്കലും അല്ല, നമുക്ക് ദൈവ സഹായം ലഭിച്ചതുകൊണ്ട്. എണ്ണമറ്റ വ്യക്തികൾ നമ്മെ സഹായിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ആത്യന്തീക സഹായം ആവശ്യമായിരുന്നപ്പോൾ നമ്മെ സഹായിച്ചത് യേശുക്രിസ്തുവാണ്. മറ്റുള്ളവരെ പ്രശംസിക്കുകയും അവരുടെ നല്ല പ്രവർത്തികൾക്ക് നന്ദി പറയുകയും ചെയ്യുക എന്നാൽ ഒരിക്കലും നമ്മെ പരാജയപ്പെടുത്താത്ത യേശുക്രിസ്തുവിനെ തന്റെ നന്മകൾക്കും സഹായങ്ങൾക്ക് നന്ദിപറയുവാനും ദൈവത്തെ സ്തുതിക്കുവാനും നമ്മുടെ ജീവിത്തിലെ പ്രധാന സമയം കണ്ടെത്തുവാൻ നാം ശ്രദ്ധിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ സ്തുതിക്കുവാനും നന്ദിപറയുവാനുമുള്ള സമയം എന്റെ ജീവിത്തിൽ കുറയാതിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ