“എപ്പോഴും ദൈവത്തെ സ്തുതിക്കുക!!”
വചനം
സങ്കാർത്തനം 52:9
നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
നിരീക്ഷണം
അന്നത്തെ ദാവീദ് രാജാവ് ഇക്കാലത്തെ അമേരിക്കൻ പ്രസിഡന്റിനെപ്പോലെ ആയിരുന്നു. ദാവീദ് രാജാവിനെപ്പോലെ ശക്തനായ മറ്റാരുമില്ലായിരുന്നു. എന്നിട്ടും തന്നെ രാജാവാക്കിയതിന് തന്റെ ദൈവത്തോടുള്ള നന്ദിയെ എളിമയോടെയാണ് അവൻ സംസാരിക്കുന്നത്. കർത്താവ് ചെയ്ത ഉപകാരങ്ങൾ നിമിത്തം ദാവീദ് പറഞ്ഞു, “കർത്താവേ”, നിന്റെ സകല ജനത്തിന്റെയും മുമ്പിൽ ഞാൻ നിന്നെ എപ്പോഴും സ്തുതിക്കും എന്നും തന്റെ എല്ലാ പ്രത്യാശയും കർത്താവിലായിരുന്നുവെന്നും അവൻ സമ്മതിച്ചു.
പ്രായേഗീകം
ഇന്ന് നമുക്കും ദാവീദ് രാജാവിന്റെ വാക്കുകളോട് യോാജിക്കുവാൻ കഴിയും. ദാവീദിനെ അപേക്ഷിച്ച് നമുക്ക് വളരെ കുറച്ച് ഭൗമിക മൂല്യങ്ങളെ ഉള്ളൂ. നമുക്ക് സമ്പത്തില്ല, ലോക പ്രശസ്തയില്ല, സ്വാധീനമില്ല. എന്നിരുന്നാലും, രാജാവ് നമുക്ക് നൽകുന്ന ഈ വാക്യത്തിൽ നിന്നുകൊണ്ട് നമ്മെ ഒന്ന് പരിശോധിക്കാം. സത്യം പറഞ്ഞാൽ കർത്താവ് ഇല്ലായിരുന്നുവെങ്കിൽ നാം ഇന്ന് ജീവിച്ചിരിക്കുമായിരുന്നില്ല. കർത്താവില്ലായിരുന്നുവെങ്കിൽ നമ്മുടെ സ്നേഹമുള്ള ഒരു കുടുംബം ഉണ്ടാകുകയില്ല. കർത്താവില്ലങ്കെൽ നമ്മുടെ തലയ്ക്കുമീതെ ഒരു കൂടാരം ഉണ്ടാകുകയില്ല. നമുക്ക് തന്ന എല്ലാ നന്മകൾക്കും നമുക്ക് പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും, ദൈവത്തിന് സകല ബഹുമാനവും നൽകുവാനും കഴിയണം. നമുക്ക് ദൈവത്തോട് അടുത്തുചെല്ലുവാൻ കഴിയാതിരുന്നപ്പോൾ അവൻ നമ്മോട് അടുത്തു വന്നു. നമുക്ക് എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കണം എന്ന് അറിയാതിരുന്നപ്പോൾ അവൻ നമ്മെ സ്നേഹിച്ചു. ഇതെല്ലാം ദൈവത്തിന്റെ വിശ്വസ്തതയെ ലോകത്തിലുള്ള എല്ലാവരോടും വിളിച്ചു പറയുവാൻ നാം തയ്യാറാകുവാൻ വേണ്ടി ആയിരുന്നു. ആകയാൽ ഞാൻ എന്നേക്കും ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിക്കണം, അതേ എപ്പോഴും അങ്ങനെതന്നെ ആയിരിക്കുവാൻ സഹായിക്കേണമേ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ ഒരിക്കലും പിരിയാതെ എപ്പോഴും അങ്ങയെ സ്തുതിക്കുവാനും അങ്ങയുടെ നന്മകളെ വർണ്ണിക്കുവാനും എന്നും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ