“ഏക കാരണം കൃപ”
വചനം
1 കൊരിന്ത്യർ 15:10
എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസിന്റെ ജീവിതം പരിശോധിച്ചാൽ, അദ്ദേഹം നിയമത്തിൽ വളരെ വൈദഗ്ധ്യമുള്ളയാളാണെന്നും സെൻഹെഡ്രം സംഘത്തിലെ ഒരു യുവസഹകാരി എന്ന നിലയിൽ അദ്ദേഹം നല്ലൊരു പാണ്ഡിത്യമുള്ള ആളുമായിരുന്നു എന്ന് നമുക്ക് മനസ്സിലാകും. ദമസ്ക്കോസിൽ താമസിച്ചിരുന്ന “ക്രിസ്തു ശിഷ്യരെ” പിടിച്ചുകെട്ടി അധികാരികളെ ഏല്പിക്കുവാൻ പോകുന്ന വഴിയിൽ ദൈവം തന്നെ ഇറങ്ങിവന്ന് മാനസാന്തരപ്പെടുത്തിയ വ്യക്തി ആയിരുന്നു അദ്ദേഹം. യേശുക്രിസ്തു പൗലോസിനെ ആകമാനം മാറ്റിമറിച്ചു. തുടർന്ന് ഏഷ്യമൈനറിൽ ഉടനീളം ഒരു മിഷനറിയായി അദ്ദേഹം പള്ളികൾ സ്ഥാപിച്ചു, മാത്രമല്ല പുതിയ നിയമത്തിലെ പകുതിയോളം പുസ്തകങ്ങൾ എഴുതുകയും ചെയ്തു. മറ്റ് മിക്ക പേരും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ അങ്ങീകാരം നൽകി എങ്കിലും പക്ഷേ പൗലോസ് പറഞ്ഞു “ഞാൻ ആകുന്നത് ദൈവകൃപയാൽ ആണ്”.
പ്രായേഗീകം
മിക്ക ആളുകളും അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഓടുന്നവരാണ്. വാസ്ഥവത്തിൽ പുതിയ ജോലി തേടുമ്പോൾ അവരുടെ സ്വന്തം നേട്ടങ്ങളെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും ഉള്ള വിവരണങ്ങൾ നൽകാറുണ്ട്. അതൊരു സ്വയം വെളിപ്പെടുത്തലായി കാണുവാൻ കഴിയും. ലോകം പ്രവർത്തിക്കുന്നത് ആ രീതിയിലാണ്. സ്വയം വെളിപ്പെടുത്തിയിരിക്കുന്നതിന്റെയും അവരുടെ കഴിവുകളും വിദ്യാഭ്യസവും നോക്കിയാണ് ആളുകളെ ജോലിയിൽ എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. നമുക്കൊരോരുത്തർക്കും നമ്മുടെ ജീവിതത്തിൽ ഒത്തിരി നേട്ടങ്ങളെക്കുറിച്ച് പറയുവാൻ കഴിയും. അതാണ് വാസ്തവത്തിൽ സ്വർഗ്ഗത്തിൽ നമുക്ക് വളരെ മൂല്ല്യതകൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്നത്. എന്നാൽ അടുത്ത് നാം പറയുമ്പോൾ “എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ എന്നെ ഇതുവരെ എത്തിച്ചത്” എന്ന് പറയുവാൻ കഴിയണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കൃപയാൽ എന്നെ ഇതുവരെ എത്തിച്ചതിന് നന്ദി. തുടർന്നും അങ്ങയുടെ സാന്നിധ്യത്തിൽ എന്നെ നടത്തുമാറാകേണമേ. ആമേൻ