“ഒരു ഇടവേള”
വചനം
രൂത്ത് 1:1
ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പരദേശിയായി പാർപ്പാൻ പോയി.
നിരീക്ഷണം
എലിമലേക്ക് നവോമി എന്ന യഹൂദ ദമ്പതിമാരുടെ കഥയാണിത്. ബദ്ദലഹേമിൽ ക്ഷാമം വന്നപ്പോൾ അവർ രണ്ട് പുത്രന്മാരെയും കൂട്ടി വാഗ്ദത്തദേശം വിട്ട് കുറച്ചുകാലത്തേയ്ക്ക് പുറജാതി ദേശമായ മോവാബിലേയ്ക്ക് താമസം മാറി. ഏകദേശം പത്തുവർഷക്കാലം പിശാചിന്റെ ദേശത്ത് താമസിച്ചപ്പോൾ നവോമിക്ക് തന്റെ ഭർത്താവും രണ്ട് ആൺമക്കളും നഷ്ടപ്പെട്ടു. അങ്ങനെ അവൾ ദുഃഖത്തോടെ സ്വന്ത നാട്ടിലേയ്ക്ക മടങ്ങിപ്പോയി. അവളുടെ രണ്ട് മരുമക്കളിൽ രൂത്ത് മാത്രം നവോമിയോടൊപ്പം സ്വന്ത നാട്ടിലേയ്ക്ക് കൂടെ വന്നു.
പ്രായേഗീകം
സ്വന്ത ദേശത്ത് ക്ഷാമം ഉണ്ടായപ്പോൾ എലീമലേക്ക് ഇപ്രകാരം ചിന്തിച്ചു കാണും, സ്വന്തം ദേശം ഭക്ഷണമില്ലാതെ വലയുന്നു എന്നാൽ മോവാബിൽ ഭക്ഷണം ഉണ്ടെന്ന് കേൾക്കുന്നുണ്ടെന്ന്. ഇവർ യഹൂദ വംശജരാണ് എന്നാൽ മോവാബ് പിശാചിന്റെ പ്രദേശമാണെന്ന് വ്യകതമാണ്. ഈ രണ്ട് പ്രദേശങ്ങളെക്കുറിച്ച് വായിക്കുമ്പോൾ ഈ രണ്ടു രാജ്യങ്ങളും തമ്മിൽ വളരെ ശത്രുതയിലായിരുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും. നമ്മുടെ ജീവിതത്തെക്കുറിച്ച് ഒന്ന് ചിന്തിക്കാം, ചിലപ്പോൾ നമ്മുടെ വീട്ടിൽ കാര്യങ്ങൾ വളരെ മോശമായിരിക്കാം എന്നാൽ പുറത്ത് പാപപങ്കുലമായവ വളരെ ആകർഷകമായി തോന്നിയെന്ന് ഇരിക്കാം. എന്നാൽ അത് കുറച്ചുകാലത്തേയ്ക്ക് മാത്രം ആയിരിക്കും എന്നതാണ് വാസ്തവം. എലിമലേക്ക് കുറച്ചുകാലത്തേയ്ക്ക് മാത്രം മാറാം എന്ന് ചിന്തിച്ചായിരിക്കാം മോവാബിലേയ്ക്ക് പോയത്. എന്നാൽ അങ്ങനെ പോയവർക്ക് വളരെ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നു വാസ്തവത്തിൽ എലിമലേക്കിന് സ്വന്തം നാട്ടിലേയ്ക്ക തിരിച്ച് വരുവാൻ പോലും കഴിഞ്ഞില്ല. ആകയാൽ കുറച്ചുകാലത്തേയ്ക്ക് എന്ന് പറഞ്ഞ് എടുക്കുന്ന തീരുമാനങ്ങൾ വളരെ പ്രാർത്ഥിച്ചും ദൈവ ഹിതപ്രകാരവും എടുത്തില്ലെങ്കിൽ അത് വളരെ നഷട്ത്തിലും കഷ്ടത്തിലും ചെന്ന് അവസാനിക്കും. എലീമലേക്ക് എടുത്ത തെറ്റായ തീരുമാനത്തിലൂടെ തനിക്കും തന്റെ മക്കൾക്കും ജീവൻ നഷ്ടപ്പെടുവാൻ ഇടയായി. ആകായാൽ പിശാചിന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് അവന്റെ കൈയ്യിൽ നിന്നും അവന്റെ വലയത്തിൽ നിന്നും എത്രയും വേഗം രക്ഷപ്പെണ്ടത് ആവശ്യമാണ്. കുറച്ചുനേരത്തേയ്ക്കുമാത്രം എന്ന് പറഞ്ഞ് നമ്മെ വലച്ചുകളയുന്ന പിശാചിന്റെ കൈയ്യിൽനിന്നും രക്ഷപ്പെട്ട് കർത്താവിനോട് കൂടെ ജീവിക്കുവാൻ നമുക്ക് തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ശത്രുവിന്റെ കൈയ്യിൽ അകപ്പെടാതെ അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ