“കർത്താവേ ഞാൻ എന്തുള്ളൂ?”
വചനം
2 ശമുവേൽ 7 : 18
അപ്പോൾ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
നിരീക്ഷണം
ദാവീദ് രാജാവിന് കർത്താവിൽ നിന്ന് തന്റെ കുടുംബം യിസ്രായേലിന്റെ സ്ഥിരമായ രാജവാഴ്ചയ്ക്കായി തിരഞ്ഞെടുക്കപ്പെടുമെന്നും തന്നെ രാജാവാക്കുമെന്നുമുള്ള അരുളപ്പാട് ലഭിച്ചപ്പോൾ താൻ എഴുതിയ സങ്കീർത്തനം ആണിത്. തന്റെ തുടക്കം എളിയ രീതിയിൽ നിന്നാണെന്നും താൻ വരുന്നത് താഴ്മയിൽ നിന്നാണെന്നും ദാവീദിന് അറിയാമായിരുന്നു. അവൻ ഇതിനകം യിസ്രായലിന്റെ രാജാവായിരുന്നു എന്നത് സത്യമാണെങ്കിലും അവൻ ഒരിക്കലും അതിനെക്കുറിച്ച് അഹങ്കാരം തെല്ലും പുലർത്തിയില്ല. ശൗൽ ഒരിക്കൽ രാജാവായി തുടർന്നും അധികാരത്തിലിരുന്ന ആളാണെന്ന് അവനറിയാമായിരുന്നു. അതിനാൽ ദൈവത്തിന്റെ അരുളപ്പാടിന് മറുപടിയായി തികഞ്ഞ അത്ഭുതത്തോടെ ദാവീദ് കർത്താവിനോട് ചോദിച്ചു, കർത്താവേ ഇത്രയും ഉയർത്തുവാൻ ഞാൻ എന്തുള്ളൂ?
പ്രായേഗീകം
എല്ലാവരും ഈ രണ്ട് മാറ്റാനാവാത്ത നിയമങ്ങൾ പാലിച്ചാൽ ഈ ലോകം എങ്ങനെയായിരിക്കും? ഒന്നാമതായി ആർക്കും ഒന്നും അർഹതപ്പെട്ടതല്ല എന്ന ചിന്ത. രണ്ടാമതായി എല്ലാവരും തങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തവരും പകരം സഹായിക്കുവാൻ കഴിയാത്തവരുമായ ഒരാളെ തിരികെ ഒന്നും പ്രതീക്ഷിക്കാതെ എല്ലാ ദിവസവും സഹായിക്കുക. ഈ ലോകത്തിലെ മുഴുവൻ പെരേയും കുറിച്ചാണ് പറയുന്നത്. ഓ, എന്തോരു അത്ഭുതകരമായിരിക്കാം അത്. അങ്ങനെ ആയിരിക്കണം എന്ന് പറയുന്നതിന് കാരണം സ്നേഹത്തിന്റെ തിരഞ്ഞെടുപ്പ് സമവാക്യത്തിൽ നിന്ന് ഒഴിവാക്കപ്പെടും. എന്നിരുന്നാലും ദാരിദ്ര്യം ഇല്ലാതാകുകയും ആരും മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന് തൊന്നാതിരിക്കുകയും ചെയ്യുക എന്ന ആശയം ചിലർക്ക് ആകർഷകമായി തോന്നുന്നു. ദാവീദ് രാജാവ് തീർച്ചയായും നല്ലൊരു ഉദാരമതിയായിരുന്നു, മറ്റാർക്കെങ്കിലും താൻ താഴ്മയുള്ളവനാണെന്ന് തോന്നുന്നെങ്കിൽ അദ്ദേഹം അതിനേക്കാൾ അനുയോജ്യനാണ്. ഇവിടെ അദ്ദേഹം തന്റെ വിനയം വ്യാജമായി കാണിച്ചില്ല, കാരണം ഈ വാക്യത്തിൽ ഒരിടത്തും അത് അദ്ദേഹം ആണെന്ന് സൂചിപ്പിക്കുന്നില്ല. ലക്ഷ്യം ഇതാണ്, ദാവീദിനെപ്പോലെ നമ്മൾ എത്ര ഭഗ്യവാന്മാരായാലും, വലുതായാലും ചെറുതായാലും , ചോദിക്കുക കർത്താവേ ഇതുവരെ എന്നെ കൊണ്ടുവരുവാൻ ഞാൻ ആരാണ്?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ഇതുവരെ കൊണ്ടുവരുവാൻ ഞാൻ യോഗ്യനല്ല. അങ്ങയുടെ മഹാ സ്നേഹത്തിനായി നന്ദി. ആമേൻ