“നിങ്ങളുടെ ശത്രുക്കളോട് ദൈവം ശത്രു”
വചനം
1 ശമുവേൽ 7:13
ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു.
നിരീക്ഷണം
യിസ്രായേലിലെ ആദ്യത്തെ രാജാവായ ശൗലിനെ അഭിഷേകം ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള അവസാനത്തെ പ്രവാചകനായിരുന്നു ശമുവേൽ. അവൻ ഒരു ദൈവപുരുഷനായിരുന്നു, ചെറുപ്പത്തിൽ തന്നെ, “യഹോവേ, അരുളി ചെയ്യേണമേ, അടിയൻ കേൾക്കുന്നു” എന്ന് പറഞ്ഞ വ്യക്തിയും ആയിരുന്നു. അന്നു മുതൽ അദ്ദേഹം ദൈവത്തോട് അടുത്തു ജീവിച്ചു. കാലക്രമേണ, ദയനീയമായി പരാജയപ്പെട്ട വൃദ്ധ പുരോഹിതനായ ഏലിയുടെ സ്ഥാനത്ത് ദൈവം അവനെ ആക്കി. ശമുവേലിന്റെ ശത്രുക്കളോട് ദൈവവും വ്യക്തിപരമായി ശത്രുവായി തീർന്നു. യിസ്രായേലിന്റെ മുഖ്യശത്രു ഫെലിസ്ത്യരായിരുന്നു. ശമുവേലിന്റെ ഭരണകാലത്ത് ഒരിക്കലും ഫെലിസ്ത്യർ യിസ്രായേലിനെതിരെ വിജയം നേടിയിരുന്നില്ല.
പ്രായേഗീകം
നമ്മുടെ ശത്രുക്കളോട് ദൈവവും ശത്രു ആയാൽ എങ്ങനെ ആയിരിക്കും? ശമുവേലിനെക്കുറിച്ച് ഇത്ര ആകർഷകമായി ദൈവത്തിന് തോന്നിയത് എന്താണ്? യഹോവയായ ദൈവം തുടർച്ചയായി ശമുവേലിനെ അനുഗ്രഹിച്ചതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ശമുവേലിന്റെ ജീവിതത്തിൽ പരാജയം ഒരിക്കലും കടന്നുവരാത്തത്. ഒന്നാമതായി ശമുവേൽ ദൈവ ശബ്ദത്തിനായി കാതോർത്തു, ദൈവം എപ്പോഴും തന്നോട് സംസാരിക്കുമായിരുന്നു, എന്നാൽ പലപ്പോഴും നാം ദൈവ ശബ്ദത്തിനായി കാതോർക്കാറില്ല. യഹോവയായ ദാവത്തിന്റെ ശബ്ദത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാമതായി, ദൈവം തന്നോട് പറയുന്നത് ശമുവേൽ വേഗത്തിൽ അനുസരിക്കുമായിരുന്നു. ദൈവം എന്തെങ്കിലും ചെയ്യുവാൻ പറഞ്ഞാൽ നാം പലപ്പോഴും അത് കേൾക്കും പക്ഷേ അത് അതുപോലെ അനുസരിക്കാറില്ല. അത് എല്ലാ ദൈവമക്കളും ചെയ്യുന്ന ഒരു പ്രധാന കുറ്റമാണ്. ശമുവേൽ പ്രവാചകൻ മാത്രമാണ് യഹോവയായ ദൈവം പറഞ്ഞത് ശ്രദ്ധിക്കുവാനും അത് അനുസരിക്കുവാനും മസ്സുവച്ചത്, ഒരിക്കലും ദൈവം പറയുന്നത് ചെയ്യുവാൻ താമസം വരുത്തിയില്ല. അങ്ങനെ ദൈവം പറയുന്നത് ശ്രദ്ധിക്കുകയും അത് അനുസരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ശത്രുക്കൾ ദൈവത്തിന്റെ ശത്രക്കളായി തന്നെ മാറുന്നത് നമുക്ക് കാണുവാൻ കഴിയും. അങ്ങനെയാകുമ്പോൾ നമ്മോട് എതിർക്കുന്നവരോട് ദൈവത്താൽ എതിർത്തു നിൽക്കുവാനുള്ള കഴിവ് ദൈവം തരും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നും എന്നോടൊപ്പം ഉണ്ടെന്നും അങ്ങയുടം ശക്തമായ വലംകരം എന്നെ ഒരിക്കലും പരാജയപ്പെടുത്തുകയില്ലെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങ് പറയുന്നത് ശ്രദ്ധിക്കുവാനും അത് അനുസരിക്കുവാനുമുള്ള കൃപ നൽകുമാറാകേണമേ. ആമേൻ