“പൂർണ്ണമായും സ്വന്തമായി തീരുമാനിക്കുക”
വചനം
2 കൊരിന്ത്യർ 8:3
വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു.
നിരീക്ഷണം
യെരുശലേമിൽ താമസിക്കുന്ന ദരിദ്രരായ വിശുദ്ധന്മാർക്ക് എത്തിക്കാൻ വിശുദ്ധ പൗലോസിന് ഒരു ധർമ്മ ശേഖരണം ആവശ്യമായിരുന്നു. തന്റെ ധർമ്മ ശേഖരണത്തിന്റെ അപേക്ഷയോടുള്ള പ്രതികരണത്തിന് അദ്ദേഹം ഇപ്പോൾ മക്കദോന്യാ സഭയെ പ്രശംസിക്കുന്നു. തങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളോടുള്ള അവരുടെ ഉദാരമനസ്കതയിൽ പൗലോസ് തികച്ചും അത്ഭുതപ്പെടുകയും മതിപ്പുളവാക്കുകയും ചെയ്തു. മക്കദോന്യ സഭകൾ അവരുടെ കഴിവിനപ്പുറം സഹായിച്ചിട്ടുണ്ടെന്നും അവർ അത് പൂർണ്ണമായും സ്വന്തമായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രായേഗീകം
യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നാം എപ്പോഴും എല്ലാം നമ്മുടെ സ്വന്തം എന്ന് പറഞ്ഞിരുന്നെങ്കിൽ ദൈവസഭ ഇങ്ങനെ വളർന്നു വരുമായിരുന്നോ? മനുഷ്യന്റെ പ്രേരണയാലോ കുറ്റബോധം കൊണ്ടോ അല്ല മറ്റുള്ളവരെ സഹായിക്കേണ്ടത്, മറിച്ച് ഉദാരമനസ്ക്കതയോടെ ചെയ്യുക എന്നതാണ് ആവശ്യം. എല്ലാം നമ്മുടെ സ്വന്തം എന്ന് ഓരോ വ്യക്തിയും പറഞ്ഞിരുന്നെങ്കിലോ? ലോകമെമ്പാടുമുള്ള തകർന്ന സ്ഥലങ്ങളിൽ എങ്ങനെ വെളിച്ചം കാണുവാൻ കഴിയും? പരസ്പരം പുച്ഛം തോന്നിയ ആളുകൾ ഇപ്പോൾ പരസ്പരം സഹവാസം ആസ്വദിക്കുന്നതുപോലെ ആക്കുവാൻ നാം തയ്യാറാകണം. തകർന്ന് വയറോട്ടിയ കുഞ്ഞുങ്ങൾ വീർത്ത വയറുകൾ ഉള്ളവരായി, ആരോഗ്യമുള്ള പുഞ്ചിരിക്കുന്ന കുട്ടികളായും മാറിയത് നമുക്ക് കാണാം. അതെ, ഒുപക്ഷേ അത് ഒരിക്കൽ ഒരു സ്വപ്നം മാത്രമായിരിക്കാം, എന്നാൽ ഇപ്പോൾ, എല്ലാം നമ്മുടെ സ്വന്തം എന്ന് ചിന്തിക്കാതെ ഉദാരമതികളാകുക എന്ന ആശയം നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമാണ്. മക്കദോന്യ സഭയുടെ മാതൃക പിന്തുടരുവാൻ തീരുമാനിക്കുന്ന വ്യക്തിയുടെ ജീവിത്തിൽ നിന്ന് അത്യാഗ്രഹവും ഉടമസ്ഥാവകാശം എന്ന ചിന്തയും ഇല്ലാതാകും. എല്ലാം അറിയുന്ന കർത്താവ് ഒന്നും ഇല്ലാത്ത വ്യക്തിയെ കാണുകയും ഒരുപക്ഷേ അവർ ഒരിക്കലും സ്വപ്നം കാണാത്ത രീതിയിൽ പരിപാലിക്കുകയും ചെയ്യും. ദൈവം അത് ചെയ്യും എന്നത് ഉറപ്പാണ് എന്നാൽ നാമും ഉദാര മനസ്ക്കരായിരിക്കേണമെന്ന് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു.
പ്രീയ യേശുവേ,
അനേകരെ സഹായിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അതിന് സ്വന്തമായി തന്നെ തീരുമാനം എടുത്ത് ദൈവ വചനപ്രകാരം പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ