“ബലഹീനരെ താങ്ങുക”
വചനം
സങ്കാർത്തനം 41:1
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
നിരീക്ഷണം
ബലഹീനരും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായവരോട് ഒരു വ്യക്തി കരുണയും സ്നേഹവും ദയയും കാണിച്ചാൽ അവർ കഷ്ടത്തിലാകുമ്പോൾ ദൈവം അവരെ സഹായിക്കുമെന്ന് ദാവീദ് രാജാവ് സ്വന്തം അനുഭവത്തിൽ നിന്ന് എഴുതിയിരിക്കുന്ന വചനമാണിത്. ഇതൊരു ദൈവീക അനുഗ്രഹം പ്രാപിക്കുവാനുള്ള ദൈവ വചനപ്രകാരമുള്ള നിയമമാണ്.
പ്രായേഗീകം
ഉപദ്രവകാരികളായ മനുഷ്യർ തങ്ങളെക്കാൾ കൂടുതൽ ദുർബലരായവരോട് പരുഷമായി, ദയയില്ലാതെ അല്ലെങ്കിൽ അധിഷേപകരമായി പെരുമാറുന്നത് എത്രതവണ നാം കണ്ടിരിക്കുന്നു. ഈ ദൈവവചനം മനഃപാഠമാക്കുന്നവർക്ക് അങ്ങനെ പ്രവർത്തിക്കുവാൻ കഴിയുകയില്ല. ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്നവരെ മുതലെടുക്കുന്നത് അവരുടെ ശീലമാക്കുകയില്ല. എന്നാൽ അവർ ദുർബലരെ എപ്പോഴും സഹായിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരായിരിക്കും. ബലഹീനരോട് പ്രത്യേക പരിഗണന കാണിക്കണമെന്ന് പറയുക മാത്രമല്ല ദൈവത്തിന്റെ ഈ കല്പന അനുസരിച്ച് ജീവിക്കുന്നവർക്ക് ഒരു സ്വർഗ്ഗിയ പ്രതിഫലം നൽകപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദാവീദ് രാജാവായപ്പോൾ അദ്ദേഹം ചോദിച്ചു, “യോനാഥാന്റെ (ശൗൽ രാജാവിന്റെ മരിച്ചുപോയ മകനും ദാവീദന്റെ ഉറ്റ സുഹൃത്തുമായ) കുടുംബത്തിൽ എനിക്ക് ദയ കാണിക്കുവാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?” എന്ന ചോദ്യത്തിന് “അതെ” എന്നായിരുന്നു മറുപടി. യോനാഥാന്റെ മകൻ മെഫീബോശേത്തിന് കാലിന് മുടന്തുണ്ടായിരുന്നു, അവൻ ഒളിവിൽ കഴിയുകയായിരുന്നു. ദാവീദ് ആ യുവാവിനെ വിളിച്ചുവരുത്തി ജീവിതകാലം മുഴുവൻ തന്റെ മേശയിൽ നിന്ന് കഴിക്കുവാൻ അനുവദിച്ചു. ദാവീദ് രാജാവിന്റെ സ്വഭാവം അങ്ങനെയായിരുന്നു. ദൈവം എപ്പോഴും കാലക്രമേണ, ദാവീദിനെ അവന്റെ കഷ്ടപ്പാടുകളിൽനിന്ന് വിടുവിച്ചു. ഇന്ന്, ദയയും ഉദാരമതിയുമായ ഒരാൾ സ്വന്തം ജീവിതത്തിൽ കഷ്ടാപ്പാടുകൾ നേരിടുകയാണെങ്കിൽ, ദാവീദ് രാജാവ് പറഞ്ഞതുപോലെ “ദൈവം അവരെ ആ കഷ്ടപ്പാടുകളിൽ നിന്ന് വിടുവിക്കും”. അതുകൊണ്ടാണ് നാം ഓരോരുത്തരും എളിയവരെ ആദരിക്കേണ്ടത്!
പ്രാർത്ഥന
പ്രീയ യേശുവേ,
എളിയവരെ ആദരിക്കുവാനും അവർക്ക് വേണ്ടുന്നത് ചെയ്തുകൊടുക്കുവാനുമുള്ള കൃപ നൽകുമാറാകേണമേ. ആമേൻ