“മറക്കുവാൻ എളുപ്പമാണ്”
വചനം
ന്യായാധിപന്മാർ 2:10
പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.
നിരീക്ഷണം
110-ാം വയസ്സിൽ യോശുവ മരിച്ചു. യോശുവ മാത്രമല്ല ആ തലമുറയിലെ സകലരും കുറച്ചുകാലത്തിനുശേഷം ഈ ലോകം വിട്ട് കടന്നുപോയി. കാലക്രമേണ, ദൈവം യിസ്രായേലിനുവേണ്ടി ചെയ്ത അത്ഭുത പ്രവർത്തികളെ അറിയാത്തതും, കാണാത്തതുമായ മറ്റൊരു തലമുറ യിസ്രായേലിൽ വളർന്നു വന്നു. തൽഫലമായി, കാലക്രമേണ, യഹോവയായ ദൈവത്തെ യിസ്രായേൽ ജനം പൂർണ്ണമായും മറന്നു.
പ്രായേഗീകം
ഉണർവ്വ് എന്ന് പറയുന്നത് ഒരാൾ തന്റെ സ്രഷ്ടാവായ ദൈവത്തെ തന്റെ ജീവിത്തിൽ നിരന്തരം ബന്ധം പുലർത്തുന്നതാണ്. ഉണർവ്വ് ആവശ്യമായിവരുന്നതിന്റെ കാരണം, മറക്കുവാൻ എളുപ്പമാണ് എന്നതാണ്. അരാണ് നമ്മെ ഇതുവരെ എത്തിച്ചതെന്ന് മനുഷ്യർ വളരെ വേഗം മറന്നുപോകുന്നു. യോശുവയുടെ മരണശേഷം, യിസ്രായേൽ ജനം അലഞ്ഞു തിരിയുവാൻ തുടങ്ങി. അവരുടെ വിജയത്തിനും സമൃദ്ധിക്കും കാരണമായ സ്രഷ്ടാവിനെ അവർ വേഗം മറന്നു കളഞ്ഞു. എങ്ങനെയോ അവരുടെ കഴിവുകൊണ്ടുതന്നെ അവർ ഇതുവരെ എത്തി എന്ന് അവർ വിശ്വസിച്ചു. ആ കലഘട്ടത്തിൽ അവർക്ക് ഒരു ഉണർവ്വ് ആവശ്യമായിരുന്നു. കാലക്രമേണ യിസ്രായേലിനെ നയിക്കുവാൻ ദൈവം ന്യായധിപന്മാരെ അഭിഷേകം ചെയ്തു. ഈ ന്യായാധിപന്മാരുടെ കീഴിൽ ഉണർവ്വ് സംഭവിച്ചു. നമ്മുടെ സ്വന്തം ജീവിത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോഴും പലപ്പോഴും നമുക്കും ഒരു ഉണർവ്വ് ആവശ്യമാണ് എന്ന് തോന്നും. യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നമ്മൾ ശ്രദ്ധാലുക്കളായിരുന്നില്ലെങ്കിൽ നമ്മുടെ വിശ്വാസം മതപരമായ ആചാരങ്ങളുടെ തുടർച്ചയായ ഒരു പട്ടികയായി മാറും. യേശു ഈ ലോകത്തിൽ കടന്നുവന്നത് അങ്ങനെയുള്ള സാഹചര്യത്തെ ഇല്ലാതാക്കുവാനാണ്. നമ്മുടെ മഹാ ദൈവം ആഗ്രഹിക്കുന്നത് നാം എപ്പോഴും ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണം എന്നതാണ്. വാസ്തവത്തിൽ നമ്മുടെ ദൈവം നമ്മെ അടുത്ത് അറിയുവാൻ ആഗ്രഹിക്കുന്നു. ഉണർവ്വ് എന്തിന്? എന്ന് ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ അതിന് ഉത്തരം നമ്മുടെ ജീവിത്തിൽ ദൈവം ചെയ്തതെല്ലാം വേഗത്തിൽ മറന്നുപോകുവാൻ ഇടയുള്ളതുകൊണ്ട് എന്നതാണ്. നമ്മുക്കോരേരുത്തർക്കും അനുദിനം ദൈവവുമായുള്ള അടുപ്പത്തി ജീവിക്കുവാനും അത് ഒരു ഉണർവ്വായി നമ്മുടെ ജീവിത്തിൽ മാറുവാനും ഇടയാകട്ടെ!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ചെയ്ത ഉപകരങ്ങളും അത്ഭുതപ്രവർത്തികളും മറന്നുപോകാതെ അങ്ങയോട് അനുദിനം പറ്റയിരിക്കുവാനും എന്നും ഒരു ഉണർവ്വിന്റെ അനുഭവം എന്റെ ജീവിത്തിലുണ്ടാകുവാനും കൃപ ചെയ്യുമാറാകേണമേ. ആമേൻ