Uncategorized

“രക്ഷയും അതിനുവേണ്ടിയുള്ള വിഷമതകളും”

വചനം

സങ്കീർത്തനം 37:39

നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.

നിരീക്ഷണം

ദാവീദ് രാജാവിന്റെ ഏറ്റവും പ്രീയപ്പെട്ട സ്വഭാവ സവിശേഷതകളിലൊന്ന് ദൈവത്തെ തന്റെ രക്ഷയായി നിരന്തരം അംഗീകരിക്കുക എന്നത്. പതിവുപോലെ കർത്താവിനോട് ചേർന്ന് ജീവിക്കുവാൻ തയ്യാറാണെങ്കിൽ അവൻ നമ്മെ രക്ഷിക്കുമെന്ന് ദാവീദ് പറയുന്നു. കഷ്ടത നമ്മുടെ ജീവിതത്തിൽ വരുമ്പോൾ കർത്താവാണ് നമ്മുടെ കോട്ട എന്ന് അദ്ദേഹം തുടർന്നു പറയുന്നു.

പ്രായേഗീകം

രക്ഷയും കഷ്ടപ്പാടും പരസ്പരം ആവശ്യമാണ്. അത് വിപരീതഫലം നൽകുന്നതായി തോന്നാം, പക്ഷേ ഒന്നാലോചിച്ചു നോക്കൂ. നാം ഒന്നുമില്ലായ്മയിൽ നിന്ന് രക്ഷിക്കപ്പെട്ടോ? നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളിൽ അകപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ രക്ഷിക്കപ്പെടാൻ കഴിയുമോ? നമ്മുടെ ആത്മാവിനെ നരകത്തലേയക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ആത്മീയ കഷ്ടതയിലായപ്പോൾ നാം കർത്താവിനോട് നിലവിളിക്കുകയും അവൻ നമ്മെ അതിൽനിന്ന് വിടുവിക്കുയും ചെയ്തു. കഷ്ടകാലത്ത് കർത്താവ് നിങ്ങളുടെ ശക്തികേന്ദ്രമായിരിക്കുമെന്ന് ദാവീദ് രാജാവ് പറഞ്ഞു. അവൻ നിങ്ങളുടെ രക്ഷയായിരിക്കും. വീണ്ടും നമുക്ക് രക്ഷയ്ക്കു മീതെ  കഷ്ടതവരുമെന്ന് ഒർത്ത് വിഷമിക്കേണ്ട ദൈവം നമ്മെ സ്വന്തമാക്കി ഇനി അവൻ നമ്മെ വഴിനടത്തും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ സ്വന്തമാക്കിയതിന് നന്ദി. അങ്ങയുടെ സാന്നിദ്യത്തിൽ തുടർന്നു ജീവിക്കുവാൻ എനിക്ക് കൃപ നൽകമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x