“വിളിച്ചതിന്റെ പ്രധാന ഉദ്ദേശം നിലനിർത്തുക”
വചനം
2 കൊരിന്ത്യർ 4:5
ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു.
നിരീക്ഷണം
പൗലോസ് എഴുതിയ മറ്റൊരു പുസ്തകമായ ഫലിപ്പ്യ ലേഖനത്തിന്റെ ഒന്നാം അദ്ധ്യായം വായിക്കുമ്പോൾ സുവിശേഷം പ്രസംഗിക്കുന്ന ചില ശിശ്രൂഷകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന മത്സരവും അശുദ്ധമായ പ്രചോദനവും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുവാൻ കഴിയും. സുവിശേഷം അവിടെ പ്രചരിക്കുന്നിടത്തോളം കാലം അത് പ്രശ്നമല്ലെന്ന് പൗലോസ് പറഞ്ഞു. എന്നാൽ ഇവിടെ ശിശ്രൂഷയ്ക്ക് വചനപ്രകാരമുള്ള നിലവാരം എന്താണെന്ന് വിശുദ്ധ പൗലോസ് നമ്മെയെല്ലാം ഓർമ്മിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു, “ഞങ്ങൾ ഞങ്ങളെയല്ല, യേശുവിനെ മാത്രമാണ് ഉയർത്തുന്നത്.” ശിശ്രൂഷകരെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നിങ്ങളുടെ ദാസന്മാരാണ്, കാരണം ഞങ്ങൾ എല്ലാം യേശുവിന് വേണ്ടിയാണ് ചെയ്യുന്നത്.
പ്രായേഗീകം
പൗലോസിന്റെ കാലത്തെപ്പോലെ ഇന്നും ചില ശിശ്രൂഷകർ സുവിശേഷത്തെ തങ്ങളെത്തന്നെ കോന്ദ്രീകരിച്ചുള്ള ഒരു വലീയ ബിസ്സിനസ്സാക്കി മാറ്റിയിരിക്കുന്നു എന്നതാണ് ശരി. അവർ ആരാണെന്ന് കൃത്യമായി നമുക്കറിയില്ല, പക്ഷേ അന്ന് അത് സത്യമായിരുന്നെങ്കിൽ ഇപ്പോൾ ഇന്നും അത് സത്യമായി തന്നെ നിലനിൽക്കുന്നു. അത് എങ്ങനെ സംഭവിക്കുന്നു? ദൈവം നൽകുന്ന ശിശ്രൂഷ ദൈവജനത്തെ സേവിക്കുക എന്നതാണ്. എന്നാൽ ശിശ്രൂഷയിലിറങ്ങിയശേഷം വളരെ തിരക്കേറിയ അനുഭവത്തിലേയക്ക് ചെല്ലുമ്പോൾ ദൈവം തന്നെ എന്തിനാണ് വിളിച്ചതെന്ന കാര്യം അങ്ങനെയുള്ളവർ മറക്കുന്നു പിന്നെ അവരരവരുടെ സ്വന്തം രീതിയിൽ മുന്നോട്ട് പോകുവാൻ ശ്രമിക്കും, അപ്പോഴാണ് അത് ഒരു ബിസ്സിനസ്സ് ആയി മാറുന്നത്. എന്നാൽ നമ്മുടെ ഉദയ നക്ഷത്രമായ യേശു സ്വർഗ്ഗത്തിലാണെന്നും ആ ദൈവമാണ് നമുക്ക് ശിശ്രൂഷ നൽകിയതെന്നും ദൈവത്തെകൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ കഴയുകയില്ലാ എന്നും നാം അറിയണം. നമ്മെ തന്നെ താഴ്ത്തി ദൈവീക ശിശൂഷയ്ക്കായി ഏൽപ്പിച്ചുകൊടുക്കുമ്പോഴാണ് നമുക്ക് യേശുവേ, അങ്ങയെ സേവിക്കുവാൻ എന്നെ വിളിച്ചതിന് നന്ദി എന്ന് പറയുവാൻ കഴിയുന്നത്. ആ വിളിക്കെത്തവണ്ണം ദൈവീക ശിശ്രൂഷ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ എന്ന പ്രാർത്ഥനയോടെ വേണം നാം ഓരോദിവസവും കത്താവിനെ സേവിക്കുവാൻ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വിളക്കൊത്തവണ്ണം അങ്ങയെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ