“വിവേകിയാക്കുക”
വചനം
സങ്കീർത്തനം 49:20
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.
നിരീക്ഷണം
ദാവീദ് രാജാവ് പറഞ്ഞു “സമ്പന്നരാണെങ്കിലും ബുദ്ധിയില്ലാത്തവർ” കാട്ടിലെ ഒരു ചത്ത മൃഗത്തേക്കാൾ മോശമാണ് എന്ന്. മെരുക്കുവാൻ കഴിയാത്ത കാട്ടിലെ ഒരു മൃഗത്തെക്കുറിച്ച് എവിയോ വായിച്ചതായി ഓർക്കുന്നു. തീർച്ചയായും കാട്ടിൽ വന്യമൃഗങ്ങളുമുണ്ട്, അവയിൽ ചിലത് വലുതും ശക്തവുമാണ്. അവർ മനുഷ്യരിൽ ഭീതി ഉളവാക്കുന്നു. എന്നാൽ അവ മരിക്കുന്നു, ആരും അറിയുന്നില്ല, ആരും ശ്രദ്ധിക്കുന്നില്ല. സ്വർഗ്ഗത്തിന്റെ അഭിപ്രായത്തിൽ ഒരു ധനികനായ വ്യക്തി വിവേകഹീനനായിൽ അങ്ങനെതന്നെ നശിക്കും എന്നാണ്.
പ്രായേഗീകം
അറിവ് എന്നത് വെറും അറിവിനേക്കാൾ കൂടുതലാണ്. അതിൽ ധാരാളം ജ്ഞാനവും അടങ്ങിയിരിക്കുന്നു. പലപ്പോഴും, ദാവീദ് രാജാവിന്റെ മകൻ ശലോമോൻ രാജാവ് തന്റെ സദൃശ്യവാക്ക്യങ്ങളിൽ പറഞ്ഞിരിക്കുന്നത്, “എന്തു ചെയ്താലും ജാഞാനം നേടുക” നിങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ സാമ്പത്തീക നേട്ടമുള്ള എത്ര പേരെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട് അല്ലെങ്കിൽ കേട്ടിട്ടുണ്ട്, ആ വ്യക്തി ഒരു പെട്ടിപോലെ മണ്ടനാണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? പണത്തിന് ജനങ്ങൾക്ക് ഭ്രന്തരാക്കുവാൻ കഴിയും. ജ്ഞാനമില്ലാത്ത ഒരു സമ്പന്നൻ കാട്ടിലെ ചത്ത മൃഗത്തെപ്പോലെയാണ് എന്ന് ദാവിദ് പറഞ്ഞു. അദ്ദേഹത്തെ ആർക്കും അറിയില്ല ആരും ശ്രദ്ധിക്കുന്നില്ല, ആരും ഓർക്കുന്നില്ല. എന്നാൽ സമ്പന്നരും ഇടത്തക്കാരും ദരിദ്രരും പോലും അവർ അവരുടെ കാലത്തിനു ശേഷം ഓർമ്മിക്കുവാൻ ഒരു നല്ല അടയാളം അവശേഷിപ്പിക്കും. നിങ്ങൾ എന്തു ചെയതാലും ജ്ഞാനം സമ്പാദിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
പലപ്പോഴും ജ്ഞാനം കുറവാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ജ്ഞാനം സമ്പാദിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ