“നിങ്ങളുടെ ഉത്തേജനം ആരാണ്?”
വചനം
2 കൊരിന്ത്യർ 10:18
തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.
നിരീക്ഷണം
സ്വയം പുകഴ്ത്തുന്ന കാര്യത്തെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. പൗലോസിന്റെ കാലത്ത് താൻ അങ്ങനെ ചെയ്തിട്ടില്ല എന്ന് വ്യക്തമാണ്, എന്നാൽ ഇന്ന് അത് കൂടിവരുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ആകയാൽ സ്വയം പ്രശംസിക്കുന്നതിലല്ല പ്രധാനം കർത്താവ് നമ്മെ പ്രശംസിക്കുന്നതാണ് പ്രധാനം.
പ്രായേഗീകം
നാം ചെയ്യുന്ന ഒരോ പ്രവർത്തിയ്ക്കും അഭിനന്ദനം യേശുക്രിസ്തുവിൽ നിന്ന് അല്ല മനുഷ്യരിൽ നിന്നാണ് ലഭിക്കുന്നതെങ്കിൽ അതിന്റെ അർത്ഥമെന്താണ്? സ്വയം സ്നേഹിക്കുക സ്വയം ബഹുമാനിക്കുക എന്നതൊക്കെ ശരിയാണ് എങ്കിലും പുതിയനിയമത്തിന്റെ വ്യവസ്ഥ നാം എന്തു ചെയ്താലും ദൈവത്തിനുവേണ്ടി ചെയ്യുന്നു എന്ന മനോഭാവത്തോടെ ചെയ്യുക എന്നതാണ്. യേശുവിന്റെ കാലത്ത് തന്റെ ശിഷ്യന്മാർ (യൂദ ഒഴിച്ച്) എല്ലാവരും യേശിവിനെ ഉയർത്തുന്നതിനായി പ്രവർത്തിച്ചിരുന്നു എന്ന് നമുക്ക് കാണുവാൻ കഴിയും. നാം ചെയ്യുന്ന എല്ലാ പ്രവർത്തിക്കും ഒരു ദിവസം നമ്മോട് നന്നായി ചെയ്തു, എന്റെ നല്ലവനും വിശ്വസ്തനുമായ ദാസനെ എന്ന് പറയുന്നത് കേൾക്കുവാൻ തക്കവണം നാം പ്രവർത്തേക്കേണ്ടത് ആവശ്യമാണ്. ആകയാൽ ഇന്ന് സ്വയം നമുക്ക് ചോദിക്കാം ദൈവീക പ്രവർത്തനങ്ങൾ ചെയ്യുവാൻ എന്നെ ഉത്തേജിപ്പിക്കുന്ന ഘടകം എന്ത്? സ്വയം പുകഴ്ത്തുവാനാണോ അതോ ദൈവത്തിൽ നിന്ന പുകഴ്ചലഭിക്കുവാനാണോ ഞാൻ ഓരോ പ്രവർത്തിയും ചെയ്യുന്നത്? തീർച്ചയായും ദൈവത്തിൽ നിന്ന് പുകഴ്ച ലഭിക്കുവാൻ തക്കവണ്ണം നമുക്ക് പ്രവർത്തിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ഒരു വിശ്വസ്ത സേവകനായിരിക്കുവാനും അങ്ങയിൽ നിന്ന് പുകഴ്ച പ്രാപിക്കുവാൻ തക്കവണ്ണവും പ്രവർത്തിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ