“ദൈവം ഇഷ്ടപ്പെടുന്ന രീതി ഇതാണ്”
വചനം
1 ശമുവേൽ 13:22
ആകയാൽ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
നിരീക്ഷണം
യിസ്രായേലിന്റെ പുതിയ രാജാവായ ശൗൽ രാജാവ് നടത്തിയ ആദ്യ യുദ്ധമായിരുന്നു ഇത്. യിസ്രായേൽ സൈന്യം ഫെലിസ്ത്യ സൈന്യത്തേക്കാൾ വളരെ പിന്നിലായിരുന്നു. കടൽ തീരത്തെ മണൽത്തരികൾപോലെയുള്ള സൈന്യം ഫെലിസ്ത്യർക്ക് ഉണ്ടായിരുന്നു എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. ജീവൻ ഭയന്ന് യിസ്രായേല്യർ ഗുഹകളിൽ ഒളിച്ചിരുന്നു എന്നത് വളരെ മോശപ്പെട്ട അവസ്ഥയെ കാണിക്കുന്നു. യിസ്രായേല്യർ യുദ്ധത്തിനായി വാളുകളോ കുന്തങ്ങളോ നിർമ്മിക്കുവാൻ കഴിയാത്തവിധം ഫെലിസ്ത്യർ യിസ്രായേലിലെ എല്ലാം കൊല്ലന്മാരെയും തട്ടികൊണ്ടു പോയി. യിസ്രായേല്യർ അവരുടെ കലപ്പകളും മൺവെട്ടികളും മഴുവും അരിവാളുകളും എടുത്ത് യുദ്ധത്തിനായി മൂർച്ചകൂട്ടി. യോനാഥാനും അവന്റെ പിതാവായ ശൗലിനും മാത്രമേ വാൾ ഉണ്ടായിരുന്നുള്ളൂ. വഴിയിൽ വച്ച് ദൈവം പ്രത്യക്ഷപ്പെട്ട് ശൗലിനും മകൻ യോനാഥാനും വേണ്ടി ഫെലിസ്ത്യ സൈന്യത്തെ ഉന്മൂലന നാശം വരുത്തി.
പ്രായേഗീകം
ദൈവത്തിന് മാത്രമേ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് വിടുവിക്കുവാൻ കഴിയുകയുള്ളൂ എന്ന ഒരു അവസ്ഥയിൽ നാം എത്തിപ്പെട്ടിട്ടുണ്ടോ? അങ്ങനെയുള്ളവരോട് പറയുവാൻ ഒരു വാർത്തയുണ്ട് ദൈവത്തിന് ഇഷ്ടമുള്ളവഴിയാണത്. അവന്റെ മക്കളിൽ ആരെങ്കിലും പ്രശ്നത്താൽ വലയുകയാണെങ്കിൽ അങ്ങനെയുള്ള വ്യക്തി പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുകയാണെങ്കിൽ ദൈവത്തിന് അതാണ് ഇഷ്ടമുള്ളവഴി. പലപ്പോഴും നാം പല അവസരത്തിലും നിസ്സഹായരായിരുന്ന സമയങ്ങളുണ്ട്, യേശുവേ എനിക്ക് മറ്റൊന്നും ചെയ്യുവാൻ കഴിയില്ല ദയവായി എന്നെ സഹായിക്കൂ എന്ന് പറഞ്ഞ അവസരങ്ങൾ നമ്മുടെ ജീവിത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോൾ കർത്താവ് ആ വിഷയത്തിന് ഉത്തരം നൽകുന്നത് എങ്ങനെയെന്നാൽ, ആ വിഷയത്തിന്റെ അവസാനം ദൈവം നമുക്കായി മറ്റൊരു വഴി ഒരുക്കി വച്ചിട്ടുണ്ടാവും അതിലൂടെ നമ്മെ രക്ഷിക്കും എന്നതാണ് സത്യം. എന്നാൽ നാം പൂർണ്ണമായും നിരാശരാകുമ്പോൾ നമ്മുടെ നിരാശയുടെ അവസാനം യേശു നിങ്ങളെ സഹായിക്കുവാൻ അരുകിൽ വരും. കാരണം നാം ദൈവത്തിന് ഇഷ്ടമുള്ളവഴിയിലൂടെ ആയിരിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേയ്ക്കു മാത്രം സഹായിക്കുവാൻ കഴിയുന്ന സാഹചര്യങ്ങളിൽ ഞാൻ വിളിച്ചപേക്ഷിച്ചപ്പോൾ എന്നെ സഹായിച്ചതിന് നന്ദി. തുടർന്നും അങ്ങയുടെ സാന്നിധ്യം എന്നോട് കൂടെ ഇരിക്കുമാറാകേണമേ. ആമേൻ